മോഹിനിയാട്ടം കലാകാരൻ RLV രാമകൃഷ്ണനെ ജാതിയും വർണ്ണവും പറഞ്ഞും ശരീര വടിവു പറഞ്ഞും അധിക്ഷേപിച്ചത് അങ്ങേയറ്റം പ്രതിഷേധാർഹമാണെന്നും ഇത്രയും ഹീന പരാമർശം നടത്തിയ നൃത്താദ്ധ്യാപിക സത്യഭാമയെ അറസ്റ്റ് ചെയ്യണമെന്ന് കേരള യുക്തിവാദിസംഘം സംസ്ഥാന കമ്മറ്റി ആവശ്യപ്പെട്ടു:
രാമകൃഷ്ണന് കാക്കയുടെ നിറമാണ് , പെറ്റ തള്ള കണ്ടാൽ സഹിക്കില്ല, സൗന്ദര്യം ഉണ്ടാകണം..
തുടങ്ങിയ അധിക്ഷേപങ്ങളാണ് സത്യഭാമ , രാമകൃഷ്ണ നെതിരെ ഉന്നയിച്ചത്. മുൻപു് കലാമണ്ഡലം പത്മനാഭനെതിെരെയും ഇത്തരം അധിക്ഷേപങ്ങൾ ഉണ്ടായതായി പറയപ്പെടുന്നു. കലയിൽ ജാതിയും മതവും നിറവും നിറക്കുന്നത് ആപത്താണ്.
രാമകൃഷ്ണൻ നല്ലൊരു കലാകാരനാണ്. മോഹിനിയാട്ടത്തിലുണ്ടാകേണ്ട ലാസ്യഭാവമെല്ലാം വളരെ തന്മയത്വത്തോടെ ശ്രീ രാമകൃഷ്ണൻ അവരിതപ്പിക്കുന്നുണ്ട്.RLV കോളേജിൽ നിന്നും മോഹിനിയാട്ടം പഠിച്ച ശ്രീ രാമകൃഷ്ണൻ എം.എ.മോഹിനിയാട്ടത്തിൽ ഒന്നാം റാങ്ക്, പെർഫോമിങ്ങിൽ എംഫിൽ , മോഹിനിയാട്ടത്തിൽ Phd, Net , ദൂർദർശൻ A graded ആർട്ടിസ്റ്റ്, 15 വർഷത്തെ അദ്ധ്യാപകപരിചയം എന്നിവയുള്ള ആളാണ്. കലാകാരൻമാർക്കിടയിലുള്ള അസൂയ, വർണ്ണ വെറി,ജാത്യാധിക്ഷേപം
തുടങ്ങിയവ ഒരിക്കലും അംഗീകരിക്കാവുന്നതല്ല. കഴിഞ്ഞ വർഷം മാൻസിയയെന്ന കലാകാരിക്ക് ഇരിങ്ങാലകുട കൂടൽമാണിക്യം ക്ഷേത്ര ഉത്സവത്തോടനുബന്ധിച്ച് മോഹിനിയാട്ടം അവതരിപ്പിക്കുന്നതിൽ നിന്നും ക്ഷേത്രം അധികൃതർ വിലക്ക് ഏർപ്പെടുത്തിയിരുന്നു.RLV രാമകൃഷ്ണന് എല്ലാ പിൻതുണയും പ്രഖ്യാപിക്കുന്നു.RLV രാമകൃഷ്ണനെ അധിക്ഷേപിച്ച നൃത്താദ്ധ്യാപിക സത്യഭാമയെ അറസ്റ്റ് ചെയ്യുക.
ഗംഗൻ അഴീക്കോട്
പ്രസിഡണ്ട് .
ടി. കെ. ശക്തീധരൻ
ജനറൽ് സെക്രട്ടറി.