പൊതു ഫണ്ട് മതധൂർത്തിനുള്ളതല്ല
-കേരളയുക്തിവാദിസംഘം
നവോത്ഥാന വാചക കസർത്തുകൾക്കു പിന്നാലെ സംസ്ഥാന ബജറ്റ് നികുതി പണം ഭക്തി വ്യവസായത്തിനായി നീക്കിവെച്ചിരിക്കുന്നു-ശബരിമല മാസ്റ്റർ പ്ലാൻ 739 കോടി -തിരുവിതാംകൂർ ദേവസ്വം ബോർഡ് – 100 കോടി
മലബാർ കൊച്ചി ദേവസ്വം ബോർഡ് – 36 കോടി. പ്രളയ ദുരിതത്തിൽ നിന്ന് കരകയറാനാവാതെ, അതിനായി സെസ് പിരിക്കുന്ന സർക്കാരാണ് മത പ്രീണനത്തിനായി ഭീമമായ തുക ചെലവഴിക്കുന്നതെന്നത് യാതൊരു തരത്തിലും നീതീകരിക്കാവുന്നതല്ല. ഇതാണ് നവകേരള നിർമിതി മാതൃകയെങ്കിൽ അത്യന്തം അപലപനീയമാണ്. പൊതു വിദ്യാഭ്യാസത്തിന് 992 കോടി മാത്രം ചെലവഴിക്കുമ്പോഴാണ് ഒരു ക്ഷേത്രത്തിനു മാത്രം739കോടി നീക്കിവെച്ചിരിക്കുന്നത്. ഭരണ പ്രതിപക്ഷ ഭേദമെന്യേ ആരും എതിർക്കുന്നില്ല, എന്നത് വോട്ടു രാഷ്ട്രീയക്കളി മാത്രമാണ്. നാടിന്റെ വികസനത്തിൽ ക്ഷേത്രങ്ങളുടെ പങ്ക് വിശദീകരിക്കപ്പെടേണ്ടതുണ്ട്. ഒരു മതേതര രാഷ്ട്രത്തിൽ അനുവദനീയമല്ലാത്ത മത പ്രീണനത്തിൽ നിന്ന് സർക്കാർ പിൻമാറണം.
– അഡ്വ.കെ.എൻ.അനിൽകുമാർ (പ്രസിഡന്റ്) – അഡ്വ.രാജഗോപാൽ വാകത്താനം (ജന. സെക്രട്ടറി)